2014 നവംബർ 3, തിങ്കളാഴ്‌ച

ദിവാ സ്വപ്നം

ഒക്ടോബർ 31 ന്നു വെള്ളി . രാവിലെ ഓഫീസിലേക്ക് പോകാൻ ഉള്ള പ്രാഥമിക പരുപാടി തുടങ്ങി.

മനസ്സിൽ ചില നല്ല തീരുമാനഗൽ എടുത്തു.

വന്നാൽ ഉടനെ മൂത്ത മകളെ കൊണ്ട് ടുഷനു വിടണം. ഭാര്യ ഹാപ്പി ആയീ കൊള്ളട്ടെ.

പിന്നെ ശനിയാഷ്ച്ച കമ്പ്ലീറ്റ്‌ റെസ്റ്റ്.

കൂടിവന്നാൽ ടൈസനെ  (റോട്ട് വൈല്ലെർ )അഴിച്ചു  വിടണം അവനു അല്പം എക്സ്ചെർസ്സൈസ് ആയി കൊള്ളട്ടെ. മുതുകാള എന്നാണ് ഭാര്യ അവനെ വിളികുന്നത്.

ദാറ്റ്സ്   ഓൾ.

അല്ലാതെ മീൻ  മേടിക്കാനും ഇറച്ചി മേടികാനും ഒന്നും പോകുന്നില്ല. എന്നെ കിട്ടുകയും ഇല്ല.
ഭാര്യാ കണ്ണ് ഒരുട്ടുമായിരിക്കും . ആര്  ശ്രദ്ധിക്കുന്നു . പോകാൻ പറ.

മെഡിക്കൽ ചെച്കുപ് കഴിഞ്ഞേ പിന്നെ ശരീരം സൂക്ഷിക്കുന്നതിനെപറ്റി കൂടുതൽ വിചാരം  ആയീ.

കൊള്ളം . നല്ല ചിന്തകൾ.   ഒക്കുമെങ്ക്കിൽ  അവളേം കൊണ്ട് തലയിൽ അല്പം എണ്ണ  തേപ്പിക്കണം. സൌന്ധരിയം കുറച്ചു കൊറഞ്ഞൊ എന്ന് ഒരു സംശയവും ഇല്ലാതില്ല.
എല്ലാം കൊണ്ടും ഈ  ആഴ്ച്ച  വെരി ഗുഡ് . ഓർത്തിട്ടു കൊതിയാവുന്നു.

അപ്പോൾ ഭാര്യ:  നാളത്തെ കാര്യങ്ങൾ ഒക്കെ ഒര്ക്കുനുണ്ടല്ലോ.

ഞാൻ : എന്തുവാ .  പച്ചകറി മേടിക്കാൻ ആയിരിക്കും (മനസിൽ പറഞ്ഞു).

ഭാര്യ:  അച്ചുവിന്റെ KVPY Scholarship എക്സാം  ഞാറാഴ്ച  ആണ്. രാവിലെ 8:30 നു സ്കൂളിൽ ചെല്ലണം.

ഞാൻ : എന്തുവാ .

ഭാര്യ:  പൊട്ടനാണോ.    മെഡിക്കൽ ചെച്കുപ് പ്പിന് ചെവി കൂടി  കാണിക്കേണ്ടതായിരുന്നു.

ഞാൻ  പോട്ടനായീ.

ഞാൻ ചുമ്മാ ചോദിച്ചു :  നീ പോയാൽ  പോരെ.

ഭാര്യ:  പറ്റില്ല . എനിക്ക് തന്നെ ട്രെയിനിൽ കയറാൻ പേടിയാ. സെന്ചായനും വരണം.

തീര്ന്നു . എല്ലാം കഴിഞ്ഞു. ഞാൻ എന്തോ പറഞ്ഞാലും അവൾ ഇനിയും സമ്മതിക്കയില്ല.

ഞാൻ :  പറ്റുമോന്നു നോക്കട്ടെ.

ഭാര്യ: (സ്നേഹപൂർവ്വം) .... കൊക്കാൻ ഒന്നും ഇല്ല. വന്നെ പറ്റു. കൊക്കാൻ വന്നേക്കുന്നു.

ഞാൻ യേശുദാസിന്റെ ലൈൻ പിടിച്ചു . സ്വരം നല്ലപ്പോളെ പാട്ട് നിർത്തി.  അവൾ വാക്കുകൾ തെറ്റായീ പറയാൻ തുടങ്ങിയാൽ അതിനു വേറെ ആണ് അർഥം.

ഞാൻ :  എങ്ങനെ പോകും.

ഭാര്യ:  ട്രെയിനിൽ. അല്ലെങ്ങിൽ സെന്ച്ചയാൻ എന്നും പോകുന്ന ബസിൽ.

ഞാൻ :  രാവിലെ എഴുനെക്കണ്ടേ.

ഭാര്യ:  എഴുനേൽക്കണം.

ഞാൻ മനസ്സിൽ പറഞ്ഞു ഞാറാഴ്ച അല്ലെ. സാരമില്ല. എല്ലാര്ക്കും കൂടി അങ്ങ് പോകാം.

ഞാൻ ഓഫീസില എത്തി. അപ്പോൾ ഒരു ഫോണ്‍. ഇളയ മകള ആണ്.

മകൾ : അപ്പാ . ഒരുകാര്യം പറയാൻ മറന്നു പോയീ . ഞാറാഴ്ച എന്നിക്കു സണ്‍‌ഡേ സ്കൂൾ റാലിക്ക് പോകണം .

ഒത്തു എല്ലാം തീർന്നു.
ഞാറാഴ്ച എക്സാം എറണാകുള്ളത് .  സണ്‍‌ഡേ സ്കൂൾ റാലി തിരുവല്ലയിൽ എസ് സീ എസ് St തോമസ്‌ പള്ളിയിൽ . കൊള്ളം. ഇവിടെ ഒരു കലാശ കൊട്ട് നടക്കും.

എന്ത് ചെയ്യും .

ഭാര്യ യുടെ ഫോണ്‍ ഓഫീസിലോട്ട്.

ഭാര്യ : Saturday ഇൽ ഞങ്ങളെ എറണാകുളതോട്ടു കാറിൽ വിട്ടെരു. അപ്പോൾ ട്രെയിനിലും കയറണ്ട.

ഞാൻ മനസ്സിൽ പറഞ്ഞു (രാവിലെ കൊണ്ട് വിടാം . എന്നിട്ട് വന്നു വീട്ടിൽ റസ്റ്റ്‌ എടുക്കാം.
കൊള്ളാം. വല്ല്യ തെറ്റില്ല.
 
ഞാൻ : ഞാൻ ചുമ്മാ ചോദിച്ചു.  അല്ല എപ്പോൾ പോകാനാണ്.

ഭാര്യ :  ഉച്ചക്ക് പോകാം .

ഞാൻ : അതുപറ്റില്ല. ഉച്ചക്ക് ഒക്കില്ല.

ഭാര്യ :  പറ്റും.

ഞാൻ : രാവിലെ പോകാം.

ഭാര്യ :  അതോക്കില്ല. അച്ചുവിന് ക്ലാസ്സ്‌ 12:30 pm വരെ ഉണ്ട്. അത് കഴിഞ്ഞേ പോകാൻ പറ്റു. മാത്രം അല്ല ഞാൻ ബാവകൊച്ചമ്മയോടു(അവളുടെ മാവി ) പറയുകേം ചെയ്തു.

ഞാൻ :  അപ്പോൾ നീ എല്ലാം സെറ്റ് ആക്കി വച്ചിരിക്കയാണ് അല്ലെ .

ഭാര്യ :  പിന്നെ നിങ്ങളുടെ കൂട്ട് ആണോ.

അവിടേം എന്നികിട്ടു ഒരു പരാ. പോകട്ടെ സാരമില്ല. ഭാര്യ അല്ലെ ക്ഷമിച്ചേക്കാം. ഞാൻ ഗാന്ധി ആയീ .(ഇല്ലെങ്ങിൽ അവൾ ഹിറ്റ്ലെർ ആകും) .

അതെ അതാണ്‌ നല്ലുത് . രാവിലെ റെസ്റ്റ്. ഉച്ചക്ക് യാത്ര. കൊള്ളം.
 
 ഉച്ച കഴിഞ്ഞപ്പോൾ  വീണ്ടും ഭാര്യ യുടെ ഫോണ്‍ ഓഫീസിലോട്ട്.  മോൾക്ക്‌ 5:30pm വരെ ക്ലാസ്സ്‌ ഉണ്ട്. അതുകൊണ്ട് വൈകിട്ട് പോയാല മതി.

  ഞാൻ :  മതി. സാഹചര്യം എല്ലാം എന്നിക്കു അനുകൂലം. രാവിലെ ഫുൾ ഉറക്കം. കമ്പ്ലീറ്റ്‌ റസ്റ്റ്‌. ഉച്ചക്ക് കുശാൽ ആയീ സാപ്പാട്. വീണ്ടം ഉറക്കം. വൈകിട്ട് കാപ്പി. ആരോഗ്യം ഒഴുകി വരുന്നത് പോലെ തോന്നി.

ഞാൻ :  മോളെ എല്ലാം നീ പറഞ്ഞത് പോലെ.

ഭാര്യ : ഹോ സ്രിങ്ങരിക്കാൻ വന്നിരിക്കുന്നു.

വൈകിട്ട് ഞാൻ ഹാപ്പി ആയീ വീടിലേക്ക്‌ ചെന്നു.
     
ഭാര്യ :  അച്ചായൻ വിളിച്ചിരുന്നു. ഒത്തിരി വിളിച്ചിട്ടും കിട്ടിയില്ല എന്ന് പറഞ്ഞു. എന്തെങ്കിലും കാണും ഒന്നു വിളിച്ചേ . ഇവിടെ അച്ചായൻ  എന്ന് പറഞ്ഞത് എന്റെ മൂത്ത uncle ഇനെ പറ്റിയാണ്. 82 years ഓൾഡ്‌.

 ഞാൻ :  ആദ്യം  കുളികെട്ടെ  അതുകഴിഞ്ഞിട്ട് വിളിക്കാം . നീ പോയീ ഒരു എക്സ്പ്രെസ്സൊ ഉണ്ടാക്കു.

കുളി കഴിഞ്ഞതും ഫോണ്‍ വന്നു.   ഭാര്യ ഫോണും എടുത്തോണ്ട് വരുന്നു.

ഭാര്യ : അച്ചായാൻ ആണ് ഫോണ്‍ എടുക്കു.

 അച്ചായാൻ : എടാ നീ വന്നോ.

 ഞാൻ :  എസ്,  വന്നു അച്ചായാ.

 അച്ചായാൻ : എടാ ഒരു കാര്യം പറയാനാണ് വിളിച്ചത് . നമ്മുക്ക് നാളെ ഒരു 11:00am നു തിരുമേനിയെ കാണാൻ  പത്തനംതിട്ട ക്ക് പോകണം. നീ ഇവിടെ വരെ വന്നു എന്നെ കൊണ്ട് പോകണം.

ഇവിടെ അല്പം എക്സ്പ്ല നേഷൻ   അവശ്യം ഉണ്ട്.
  1. തിരുമേനി  (എന്റെ ഇളയ അങ്കിൾ ). ബൈപാസ്‌  കഴിഞ്ഞു പത്തനംതിട്ടയിൽ ഉള്ള കസിന്റെ വീട്ടിൽ വിശ്രമിക്കുന്നു . അവിടെ പോകാനാണ് വിളിക്കുന്നത്‌ .

     
 ഞാൻ :  പോയേക്കാം. മനസ്സിൽ പറഞ്ഞു saturday റെസ്റ്റ്  ഗോപി.

Saturday മോർണിംഗ്.

 ഭാര്യ :  അച്ചയന്നു കേറാൻ ഉള്ളതാ ആ കാറൊന്ന് കഴുക്. ഇത്തിരി എക്സെർ സൈസ്  ആകട്ടെ.

കാറ്‌ കഴുകി കഴിഞ്ഞപ്പോൾ മണി 10:15 am. കുളിച്ചു നേരെ നീരെടുപുരതെക്ക്. അവിടെ ചെല്ലുമ്പോൾ ജൂബ ഒക്കെ ഇട്ടു സുസ്മെരവദനൻ ആയീ അങ്കിൾ നില്ക്കുന്നു.  

 അച്ചായാൻ :  അവളും വരുന്നു (ആന്റി യുടെ കാര്യം ആണ് ). സ്വല്പം കരിമീൻ കൊണ്ടുപോകാൻ ഉണ്ട്.
                             എടി നീ റെഡി ആയില്ലേ.
 
  ആന്റി : കിടന്നു പിടക്കാതെ, വരുന്നു.

  അച്ചായാൻ :  നേരെ കാറിൽ കയറി വാടിൽ അടച്ചു . പിന്നെ ഒന്നും പറഞ്ഞില്ല. പറഞ്ഞാൽ ഒരു പക്ഷെ
ആന്റിയും അനിഷ ആകുമായിരിക്കും .

ഞങ്ങൾ നേരെ പപത്തനംതിട്ടയെ ലക്ഷ്യമാക്കി വണ്ടി വിട്ടു. കിലോമീറ്റർ 40 വണ്‍ വേ . അവിടെ ചെന്നു.

അപ്പോൾ കസിൻ  : ഉണ്ടിട്ടു പോയാല മതി.

അച്ചായാൻ :  മതി.
എന്റെ ഉള്ളു കത്തി . ദിസ്‌ മീൻസ്‌ നോട്ട് ഈവൻ അഫ്റെര്നൂണ്‍ സ്ലീപ്‌ .

അവിടെ നിന്ന് ഇറങ്ങുമ്പോൾ മണി 4:30 pm.

പകുതി വഴി കഴിഞ്ഞപ്പോൾ ഭാര്യയുടെ ഫോണ്‍ .

ഭാര്യ :  ഞങ്ങൾ റെഡി ആയിട്ട് നില്ക്കുക . എവിടെം വരെ ആയീ . അച്ചായാൻ എന്തിയെ . ഇതുവഴി കേറിട്ടെ പോകാവു  ഞാൻ അമ്മാമക്ക് പതിമുഖം റെഡി ആക്കി വച്ചിരിക്കുക.

മൈ ഗോഡ്. എല്ലാ സ്വപ്നങ്ങളും തകർന്നു.

അച്ചായാൻ :  എടാ നീ വീടിലോട്ടു വണ്ടി കേറ്റിക്കെ. അനിഷ മോളെ കണ്ടിട്ട് പോകാം.
ഞാൻ വണ്ടി തിരിച്ചു എന്റെ വീട്ടിൽ നിർത്തി .

അനിഷാ   മോള് വെളുക്കെ ചിരിച്ചോണ്ട് വാതിൽക്കൽ നില്ക്കുന്നു.
തയിറോഡ്‌  എങ്ങനുന്ന്ട് മോളെ.

ഭാര്യ :  കഷായം കുടിച്ചേ പിന്നെ വല്യ ആശ്വാസം ഉണ്ട്.
അച്ചായാൻ :  എങ്കിൽ ഇവള്ക്കും ആ കഷായം തന്നെ ഒന്ന് മേടിച്ചാലോ.

 ഭാര്യ : അച്ചായാ ഞാൻ ഇത് സെന്ചാചെന്റെ അടുത്ത് പറഞ്ഞതാ. അച്ചായാനോട് പറഞ്ഞില്ലേ.

 അച്ചായാൻ :  ഓ അതെങ്ങനാ അവൻ പറന്നു നടക്കുക അല്ലെ. എന്നിട്ട് ഒരു നോട്ടം.

 ഭാര്യ :  അച്ചായാ സാരമില്ല നമ്മുക്ക് അടുത്താഴ്ച പോകാം.

ഞാൻ മനസ്സിൽ പറഞ്ഞു (അടുതാഴാചയും  പോയീ കിട്ടി).

വീണ്ടും വണ്ടി നീരെട്ടു പുറത്തേക്കു . അവിടെനിന്നു വീടിലേക്ക്‌ . അവിടെ നിന്ന് എറണാകുളത്തേക്ക് . അവിടെനിന്നു ഇളയ മകളും മായീ വീട്ടില്ലേക്കു.

രാത്രി 11:55 pm.  വണ്ടി വീട്ടിലെ ഗേറ്റ് കടന്നു പോർച്ചിൽ നിന്ന്. കിച്ചു പാതി ഉറകത്തിൽ നേരെ ബെഡ് റൂമിലേക്ക്‌.

ഫോണ്‍ ബെല്ലടിച്ചു.

 ഭാര്യ :  എന്തിയെ ഉറങ്ങിയോ.  ഗേറ്റ് അടച്ചോ.   അവൾക്കു വല്ലതും വേണമെന്ന് ചോദിച്ചോ. ഫ്രിഡ്ജിൽ നിന്ന് എടുത്തു മൈക്രോവേവ് ആവനിൽ വച്ച് ചൂടാക്കി കോടുത്തെ അവൾ കഴിക്കും. രാവിലെ എഴുനെട്ടാൽ ഉടനെ മോട്ടോർ ഓണ്‍ ചെയ്യണം. പാൽ കുപ്പി ഗേറ്റ് റ്റിന്റെ സൈഡിൽ വെക്കണം. മഴവരുന്നതിന്നു മുൻപ് പത്രം എടുക്കണം. പട്ടികൂട് കഴുകണം. കിച്ചുവിനെ കൊണ്ട് കറക്റ്റ് ടൈമിൽ പള്ളിയിൽ പോകണം. റാലി   എങ്ങനെ ഉണ്ടായിരുന്നു എന്ന് വിളിച്ചു പറയണം. സെൻചായൻ  അടുത്ത ഇല്ലതുകൊണ്ട് ഒറക്കം വരുന്നില്ല.

പിന്നെ ഒരു ചോദ്യം കൂടി

നാളെ നിങ്ങൾ രണ്ടു പേരും കൂടി ഇവിടെ വന്നു ഞങ്ങളെ കൊണ്ടുപോകാമോ. ട്രെയിനിൽ കയറുന്ന കാര്യം ഓർക്കുമ്പോൾ ഒരു പേടി.

ഞാൻ : പകുതി ഉറകത്തിൽ പറഞ്ഞു. ശ്രമിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ